മൂന്നാര്‍: കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയ വനൃമൃഗങ്ങള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടുനായ്ക്കളും ഭീതി പടര്‍ത്തുന്നു. ദേവികുളം ലാക്കാട് മാനില എസ്‌റ്റേറ്റില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ മ്ലാവിനെ കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വട്ടവട മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ കാട്ടുനായ്ക്കള്‍ ആടുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ലാക്കാട് എസ്‌റ്റേറ്റ് മാനില ഡിവിഷനിലാണ് കഴിഞ്ഞദിവസം കാട്ടു നായകള്‍ കൂട്ടമായി എത്തി മ്ലാവിനെ കടിച്ചു കൊന്നത്. തേയില തോട്ടത്തിന് സമീപം അരുവിയില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന മ്ലാവിനെ സമീപത്തെ വനത്തില്‍ നിന്നും കൂട്ടമായി ഇറങ്ങിയ കാട്ടു നായകള്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. പണിതു കൊണ്ടിരുന്ന തോട്ടം തൊഴിലാളികള്‍ എത്തി ശബ്ദമുണ്ടാക്കിയും മറ്റുമാണ് നായകളെ തുരുത്തിയത്. ആക്രമണം നടക്കുമ്പോള്‍ സമീപത്ത് നിരവധി തൊഴിലാളികള്‍ പണിതു കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ തോട്ടം മേഖലയിലെ ഭീതി കൂടുതല്‍ വര്‍ധിക്കുകയാണ്. ദിനംപ്രതി വന്യമൃഗങ്ങളുടെ എണ്ണം കൂടി വരുന്നതും ആക്രമണങ്ങള്‍ തുടര്‍ സംഭവം ആകുന്നതും തോട്ടം തൊഴിലാളി ലയങ്ങളിലെ ഉറക്കം കെടുത്തിയിട്ടുണ്ട്. വനം വകുപ്പും ദ്രുത കര്‍മ്മ സേനയും വന്യജീവികളെ അകറ്റാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശാശ്വതമല്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
More like this

തൊടുപുഴയിൽ ലഹരിവേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ
തൊടുപുഴ: ഒളമറ്റം അറക്കപ്പാറയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കരിമണ്ണൂർ...
കയ്യും കാലും തല്ലിയൊടിക്കും; തഹസിൽദാർക്ക് ദേവികുളം എംഎൽഎയുടെ ഭീഷണി
മൂന്നാർ : ഉദ്യോഗസ്ഥർ മര്യാദയ്ക്ക് അല്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎ എ രാജ ദേവികുളം സ്പെഷ്യൽ തഹസിൽദാർ സി വി...
കോട്ടപ്പാറയില്‍ പ്രവേശനം നിരോധിച്ച് വനംവകുപ്പ്
-വനംവകുപ്പിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം
വണ്ണപ്പുറം: ദിവസേനെ നൂറുകണക്കിന് സഞ്ചാരികള്‍ എത്തി കാഴ്ചകള്‍ കണ്ടു മടങ്ങുന്ന കോട്ടപ്പാറയില്‍ വനംവകുപ്പിന്റെ പ്രവേശന വിലക്ക്. ഇവിടേയ്ക്കുള്ള പ്രവേശനം...


