ഇംഫാൽ: കലാപബാധിത മണി പ്പുരിൽ ഇനി രാഷ്ട്രപതി ഭര ണം. മുഖ്യമന്ത്രി സ്‌ഥാനത്തുനി ന്ന് ബിരേൻ സിങ് രാജിവച്ച് മു ന്നു ദിവസത്തിനു ശേഷമാണ് നടപടി.

ഭരണഘടനയുടെ 356-ാം വ കുപ്പ് പ്രകാരം മണിപ്പുരിൽ രാ ഷ്ട്രപതി ഭരണം ഏർപ്പെടുത്തു ന്നുവെന്ന് കേന്ദ്ര ആഭ്യന്തര മ ന്ത്രാലയം പുറത്തിറക്കിയ വി ജ്‌ഞാപനത്തിൽ പറയുന്നു.

ബിരേൻ സിങ്ങിനു പകരം മു ഖ്യമന്ത്രി സ്‌ഥാനത്തേക്ക് പൊ തുസമ്മതനെ കണ്ടെത്താൻ ക ഴിയാത്ത സാഹചര്യത്തിൽ മ ണിപ്പുരിൽ രാഷ്ട്രപതി ഭരണം

ഏർപ്പെടുത്താൻ ആലോചനയു ണ്ടായിരുന്നു. മണിപ്പുരിൻ്റെ ചുമ തലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയും എ.പിയും സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവിയും ഗവർണർ അജയ്ക്കു‌ മാർ ഭല്ലയെ കണ്ട് സാഹചര്യ ങ്ങൾ വിശദീകരിച്ചതിനു പിന്നാ ലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്‌ഞാപ നമെത്തിയത്.

ഭരണഘടനയുടെ 174 (1) വ കുപ്പു പ്രകാരം അവസാനമായി നിയമസഭ ചേർന്നതിന് ആറു മാസത്തിനുള്ളിൽ സഭ ചേരണ മെന്നാണ് ചട്ടം. മണിപ്പൂരിൽ ഇ തിനു മുമ്പ് 2024 ഓഗസ്‌റ്റ് 12നാ

ണ് ചേർന്നത്. വീണ്ടും സഭ ചേ രാനുള്ള ആറു മാസത്തെ കാലാ വധി ബുധനാഴ്‌ച അവസാനിച്ചി രുന്നു. തിങ്കളാഴ്‌ച മണിപ്പുർ നി യമസഭയിൽ ബജറ്റ് സമ്മേളനം ചേരുന്നതിനു മുമ്പ് ബുധനാഴ്‌ച യാണ് ബിരേൻ സിങ് മുഖ്യമ ന്ത്രി സ്ഥാനം രാജിവച്ചത്.

പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ തോൽവി ഒഴിവാക്കാനായിരു ന്നു രാജി. ഞായറാഴ്ച‌ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച‌ നട ത്തിയതിനു പിന്നാലെ വൈകിട്ട് ബിരേൻ സിങ് രാജി പ്രഖ്യാപി ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here